ശനിയാഴ്‌ച, നവംബർ 12, 2011

ഗുജറാത്തി ( 02 )

കുറച്ചു മാസങ്ങള് കഴിഞ്ഞു..വീണ്ടും ഗ്രാമം പഴയ സന്തോഷത്തിലേക് മടങ്ങി. സഗീറും
ഞങ്ങളുടെ ഗ്രാമത്തിന്റെ ഒരു ഭാഗം ആയിതീരുകയായിരുന്നു.ഇന്ന് കാവിലെ ഉത്സവമാണ്.
 മലന്ജെരുവിലെ മുന്നോറോളം വരുന്ന കുടുംബങ്ങളുടെ എല്ലാ ദുരിതങ്ങള്ക്കുംഅരുതിവരുതുന്ന
ദേവിയുടെ ചെറിയ കാവ്.അവിടെ എല്ലാവര്ഷവും മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം.
എന്തിനാണ് ഈ ഉത്സവം അതായിരുന്നു അവന്റെ സംശയം,ആ കഥയും ഞാന്‍ അവനോടു പറഞ്ഞു, ഞാന്‍ കേട്ട കഥ, അതെല്ലാം അവനു പുതിയ അറിവുകള്‍ ആയിരുന്നു,  പണ്ട് , പണ്ടെന്നു പറഞ്ഞാല്
വളരെ പണ്ട് ദേവലോകത്ത് നിന്നും ഭൂമിയില് എത്തിയ ദേവനേയും ദേവതയെയും കപന്ധാസുരന് എന്ന
നീചനായ കാട്ടാളന് പിന്തുടരുകയും ദേവനെ കൊല്ലുകയും ചെയ്തത്രേ.മനം നൊന്ത ദേവത പൊന്മലയില്
കയറി ജീവത്യാഗം ചെയ്തുപിന്നീടു അത് വഴി വന്ന ആരോ ദേവന്റെ ശരീരം കാവില്
സംസ്കരിച്ചു ദേവതയുടെ നിണം പതിഞ്ഞ പൊന്മല കറുത്ത് കരിമലയായി.അന്ന് തൊട്ടു ഇവിടെ
ദുരിതങ്ങള് ആയിരുന്നത്രെ,പിന്നീട്കാട്ടുവാസികള് മൂപന്റെ നിര്ദേശം അനുസരിച്ച് മലകയരിയപോള്
ദേവതയുടെ മൃതശരീരം കാണുകയും,അതുകൊണ്ട് വന്നു ദേവനെ സംസ്കരിചിടത് തന്നെ അടക്കുകയും ചെയ്തത്രേ ,  മരിച്ചു മൂന്നാം നാള് ആണ് ദേവിയുടെ ശരീരം മലയില്നിന്നും കൊണ്ടുവന്നു സംസ്കരിച്ചത്,അതാണ്ഈമൂന്ന് നാള്നീണ്ടു നില്കുന്ന ഉലസവതിന്റെ  ഐതിഹ്യം.


ഇപ്പോള്ഞാനും സഗീറും വലിയ ചങ്ങാതികള്ആണ് , എനിക്കവനെ പറ്റി ഒരുപാട് അറിയണം ആയിരുന്നു, എന്നും അവന്താമസിക്കുന്ന വരീതിന്റെ കുടിലില്ചെല്ലും , സംസാരിച്ചിരിക്കും ഞാന്അവനെ കുറിച്ചറിയാന്
വേണ്ടിയാണ് ചെല്ലുക , അവന്എന്നെയും എന്റെ ഗ്രാമത്തെയും പറ്റി ചോതിക്കും , ഞാന്ഇവിടുത്തെ പഴയ കഥകള്അവനോടു പറയും ,അപ്പോള്അവന്പറയുമായിരുന്നു നിങ്ങളുടെ കഥകള്സന്തോഷം നിറഞ്ഞതാണ്അത് പറയാനും കേള്കാനും സുഖമുള്ളതാണ്, എന്റെ കഥ ഒരു സങ്കടക്കടലാണ്.പിന്നെ ഞാന്കൂടുതല്ചോതിക്കില്ല , തിരിച്ചു പോരും.

സമയം വൈകുന്നേരം നാലുമണിയായി, കരിമലയില്നിന്നും ദേവിയുടെ കാഴ്ച കാവിലേക്ക് വരുന്നു, മൂന്ന് ആനകള്, നടുവിലെ ആനയാണ് ദേവിയുടെ പ്രതിഷ്ടയേന്തിയിരിക്കുന്നത്,സഗീര്എല്ലാം പുതുമയോടെ നോക്കിക്കാണുന്നു , അവന്റെ കയ്യില്തലേന്ന് വാസുവേട്ടന്റെ കടയില്നിന്നും വാങ്ങിയ ഒരു കുല പഴം, ഇന്നലെ അവന് എന്നോട് ചോതിച്ചിരുന്നു , ഞാന്ആനക്ക് പഴം കൊടുത്താല്എന്തെങ്കിലും പാപം ഉണ്ടോ എന്ന്, മിണ്ടാപ്രാനികള്ക്ക് കഴിക്കാന്കൊടുക്കുന്നതില്എന്ത് തെറ്റ് ഒന്നുമില്ല എന്ന് ഞാന്പറഞ്ഞു. അവന്‍  പഴവുമായി പതുക്കെ ആനകളുടെ അടുത്തേക്ക് നീങ്ങി എന്നാല്‍  കുടിച്ചു ലെക്കു കെട്ട ആന പാപ്പാന്‍‍‌ അത് കൊടുക്കാന്സമ്മതിച്ചില്ല, സഗീറിന്റെ മുഖത്തെ വിഷമം എനിക്ക് മനസ്സിലാവുമായിരുന്നു , കാഴ്ച അവനെയുംകടന്നു മുന്നോട്ട് നീങ്ങി , പെട്ടെന്ന് ആനകള്നടത്തം നിര്ത്തി , ദേവിയുടെ പ്രതിഷ്ടയെന്തിയ ആന ഒരടി പിന്നിലോട്ടു നീങ്ങി തിരിഞ്ഞു നിന്നുഅരിശം വന്ന ആനപാപ്പാന്കയ്യിലെ കമ്പി ഉപയോഗിച്ച് ആനയുടെ കാലില്‍കുത്തി, ഒരു നിമിഷം , രംഗം മാറിമറിയുകയായിരുന്നു , ആനയുടെ അലര്ച്ചയില്ആളുകളുടെ നിലവിളികള്അലിഞ്ഞില്ലാതെയായി,
ഒന്നല്ല മൂന്ന് ആനകള്അവിടമാകെ ഉഴുതു മറിക്കുകയായിരുന്നു പോലീസും രക്ഷ പ്രവര്ത്തനങ്ങളും ഇവിടെ എത്തിച്ചേരാന്ഒരുപാട് സമയം എടുക്കും , ആര്കെല്ലാം ജീവന്നഷ്ടമായി എന്നറിയില്ല , വളരെ 
ആശ്ചര്യം തോന്നിയത്  എല്ലാ ആനകളും നേരെ കാവില്ചെന്ന് ശാന്തമായി നില്ക്കുന്നത് കണ്ടപ്പോള്ആണ്,
*******************
പിറ്റേന്ന് ഒരുപാട് വൈകിയാണ് ഉണര്ന്നത്ഉത്സവം കഴിഞ്ഞാല്രണ്ടു ദിവസം വാസുവട്ടന്കട തുറക്കാറില്ല . സരസ്വതി  ഇട്ടു തന്ന ചായയും കുടിച്ചിരിക്കുമ്പോള് ആണ് , വാസുവേട്ടന്ഓടിവന്നത്
" പുഴക്കരയില് നാട്ടുകാര്  ചേര്ന്ന്  ചെക്കനെ തല്ലിക്കൊല്ലുന്നുഒന്നങ്ങട്ട് ചെല്ലണം "
ഞങ്ങള് അവിടെ എത്തുമ്പോള് അവശനായ അവനെയും വലിച്ചിഴച്ചു അവര് കവലയില് എത്തിയിരുന്നു .
എന്നെ കണ്ടതും അവരിലൊരാള് ഉച്ചത്തില്പറഞ്ഞു, " പണ്ടേ ഇവിടുന്നു ഓടിച്ചു വിടെണ്ടതായിരുന്നുമേനോന്‍ചേട്ടന്‍  പറഞ്ഞത് കൊണ്ട് മാത്രമാണ്
ഇവനെ  ഇവിടെ....ചെകുത്താന്റെ സന്തതിയാണ് ഇവന്‍  ..ഇവന്‍ നാട് മുടിപ്പിക്കും"

" നോക്ക് സുഹൃത്തേ ഇന്നലെ ഇവിടെ നടക്കേണ്ടിയിരുന്നത് ഒരു വലിയ ദുരന്തം ആണ് , എന്നാല്ചില്ലറ പരിക്കുകളും നാശനഷ്ടങ്ങളും ഒഴിച്ചാല്ഒന്നും സംഭവിച്ചില്ല എന്ന് തന്നെ പറയാം " ഞാന്സഗീറിന്റെ അടുത്ത് ചെന്ന് അവനെ താങ്ങിയെടുത്തു. " അതിന്റെ പേരില്ഇവനെ ഇങ്ങനെ തല്ലിച്ചതക്കാന്ഇവന്എന്താ ചെയ്തത് ,
നിങ്ങളെല്ലാം ഏതു ലോകത്താ, ആനപ്പാപ്പാന്കുടിച്ചു വെളിവില്ലാതെ കാട്ടികൂട്ടിയ കോപ്രായങ്ങള്, അതാണ്എല്ലാറ്റിനും കാരണം "

" വേണ്ട ഇനി കൂടുതല്ഒന്നും പറയേണ്ട ഇവന്‍ കാലുകുത്തിയ അന്ന് വരീതെട്ടന്‍പോയി, ഇന്നലത്തേത് പോലെ ഒരു സംഭവം മുന്പുണ്ടായിട്ടുണ്ടോ കാവില്?" അവര്പിന്നെയും പുലമ്പിക്കൊണ്ടിരുന്നു ,

നിങ്ങള്‍  എല്ലാം ഒന്ന് മനസ്സിലാകണം ഇവിടെ നിയമങ്ങള്‍ഉണ്ട് , നിങള്ഇപ്പോള് ഇവനോട് ചെയ്തതിനെല്ലാം
നിയമത്തിനു മുന്നില്വിശദീകരണം നല്കേണ്ടി വരും, പിന്നെ ഇവന്‍ ഇവിടെ തന്നെ ഉണ്ടാവും , ഇവിടെ തുടരാന്ആഗ്രഹിക്കുന്നിടത്തോളം കാലം " ഞാന്അവനെയും താങ്ങി അവന്റെ കുടിലിലേക്ക്  നടന്നു
" അവരെല്ലാം കൂടി വീട് അടിച്ചു തകര്ത്തു മേനോന്ചേട്ടാ "
" സാരമില്ല എല്ലാം ശരിയാക്കാം"

************************
വീട്ടില്തിരിച്ചെത്തിയപ്പോള്‍ സരസ്വതിക്കും  പരിഭവം ആയിരുന്നു , നാട്ടില് ഒറ്റപ്പെടുമോ എന്നാ ഭീതിയാണ് ഇതിനു പിന്നില്എന്ന് മനസ്സിലായി, പിന്നെ കുറച്ചു വിശ്വാസവും , ഒന്നും സംഭവിക്കില്ല ഞാന്അവള്ക്കു ധൈര്യം കൊടുത്തു.സമയം രാത്രി എട്ടുമണി ആയിക്കാണും ഞാന്അവനു കുറച്ചു ഭക്ഷണവും ആയി പുഴക്കരയില്ലേക്ക് ചെന്നു..നാടുകാര്പൊളിച്ചു കളഞ്ഞ കുടില്അവന്ഒരു വിധം ഒപ്പിച്ചു വച്ചിരിക്കുന്നു , അവനു ക്ഷീണം ഒന്നും ഇല്ലേ , വേറെ ആരെങ്കിലും ആണെങ്കില്ഒരു ആഴ്ച കിടപ്പിലാവും ,അപ്രകാരം മര്ദിച്ചിരുന്നു അവനെ.
ഞാന്കാതോര്ത്തു, നേര്ത്ത ഒരു തേങ്ങല്പോലെ തോന്നി ..അടുതെതിയപ്പോള്ആണ് മനസ്സിലായത്അവന്പാടുകയാണ്...

മേ  ആപ്  ഓര്‍  സബ് ഇസ് ദുനിയ  മേ  മുസാഫിര്‍
ലേകിന്‍  മേ  തോ  ഇദേര്‍  അഖേലാ  ഹോ  …….

മേരെ  ബാപ്   നെ  ഉങ്ങലി  പകര്‍  കെര്‍  മുജേ  ചല്നാ സിഖയാ താ..
മേരീ  മാ  നെ  മുജേ  ബോല്നെ  സിഖയാ  താ..
ലേകിന്‍ മേ നെ  കഭി യെ  നഹി  സോച്ച  താ 
കെ  മുജേ അഖേലാ  ചോട്ഖര്‍ വോ  ദോനോം  സാത്ത് ചലേ  ജയേന്ഗെ …
..........

എന്നെ കണ്ടതും അവന്‍ പെട്ടെന്ന് നിര്‍ത്തി , ഞാന്‍ കൈ കൊണ്ട് തുടരാന്‍ ആംഗ്യം കാണിച്ചു..
ഒരു  ദു:ഖ  ഗാനം  ആയിരുന്നു  അറിയാവുന്ന  ഹിന്ദിയെല്ലാം   ചേര്‍ത്ത്  വച്ചപ്പോള്‍  ഒരു  ഏകദേശരൂപം  കിട്ടി.
ഏതോ  ഒരു   പഴയ ഗസല്‍  പോലെയിരുന്നു .

“എനിക്ക്  പണ്ടേ  സംശയം  ഉണ്ടായിരുന്നു  നീ  മലയാളി  ആണോ  എന്ന് , സത്യം  പറ ?”

“ മേനോന്‍  ചേട്ടന്‍  ഈ  പാട്ട്  കേട്ടാണോ  സംശയം ? 

“ എന്നാലും  നീ  എവിടുന്നു  വന്നു  എന്നെങ്കിലും  പറ ,”

“ഞാന്‍  പറയാം  പക്ഷെ  ഈ  നിലാവ്  സാക്ഷിയായി  മേനോന്‍  ചേട്ടന്‍  എനിക്ക്  വാകുതരനം  രഹസ്യമാകി  വെക്കും  എന്ന്  “

“ ഞാന്‍  വാക്  തരുന്നു , നീ  ഈ  നാടിന്നും ,നാടുകാര്കും  ഒരു  ദ്രോഹവും  ചെയ്യാത്തിടത്തോളം  ഇത്  ഞാന്‍  രഹസ്യമാകി  സൂക്ഷിക്കും ”

അവന്‍ ഒരു സങ്കടക്കടല്‍ തുറക്കുകയായിരുന്നു.

“ എനിക്കൊര്‍മയുല്ലപോള്‍  തൊട്ടു  ഞാന്‍  ബീവിയുംമ  എന്നാ  എന്റെ  ഉമ്മക്കൊപ്പം  ആണ് .കല്ലായിപുഴ  തീരത്ത്  ഒരു  മൂന്നു  സെന്റോളം  വരുന്ന  സ്ഥലത്ത്  ഞാനും  എന്റെ  ഉമ്മയും  സുഖമായി  ജീവിച്ചു  , എനിക്ക്  തീരെ  മനസ്സിലാവാതിരുന്നത്  തരം  കിട്ടുമ്പോള്‍  എല്ലാം  എന്നെ  എന്റെ  നാട്ടിലും   സ്കൂളിലും   ഉള്ള  കുട്ടികള്‍
“ ഭ്രാന്തന്‍ ഗുജറാത്തി ” എന്ന്  വിളിക്കുന്നതിനു  കാരണമായിരുന്നു .ഞാന്‍  കേള്കാതെ  മുതിര്‍ന്നവരും  എന്നെ  ഇങ്ങനെ  തന്നെ  വിളിച്ചിരുന്നു .എന്തിനാണ്
 ഇവരെല്ലാം  എന്നെ  ഇങ്ങനെ  വിളിക്കുന്നത്‌  എന്ന്  മാത്രം  ഉമ്മയും  ആരും   എന്നോട്  പറഞ്ഞില്ല , ഞാന്‍  ഏഴാം  ക്ലാസില്‍  പഠിക്കുമ്പോള്‍  ഉമ്മ
 കിടപ്പിലായി , പിന്നെ  ഞാന്‍   പണിക്കു  പോയി  തുടങ്ങി .പഠനം  മുടങ്ങി , അല്ലെങ്കിലും  എനിക്ക്   പഠിക്കാന്‍  വയ്യായിരുന്നു.  
കൂടുകാരുടെ കളിയാകല്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കല്‍ മരമില്ലില്‍ വച്ച് കൂടെ പണിയെടുക്കുന്ന ഒരു തമിഴെന്‍ ഭ്രാന്തന്‍ എന്ന് വിളിച്ചപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. അത് പിന്നെ അടിപിടിയില്‍ അവസാനിച്ചു, അന്ന് വീട്ടില്‍  വന്നു ഞാന്‍ ഉമ്മയോട്  വഴക്കിട്ടു. ഞാന്‍ ഈ നാട് വിട്ടു പോവുകയാണെന്ന് പറഞ്ഞു,

അന്ന് ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കഥ ഉമ്മ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉമ്മാക് മധുരക്കടുത്തുള്ള ഏര്‍വാടി എന്നാ തീര്‍ഥാടന സ്ഥലത്ത് നിന്നും ഒരു കുട്ടിയെ  കിട്ടിയ കഥ. ആരുമില്ലാതിരുന്ന ഉമ്മ അവനെ കൂടെ കൂട്ടിയ കഥ. ഉമ്മ അവനോടു ചോതിച്ച കാര്യങ്ങള്‍ക്കൊന്നും അവന്‍ മറുപടി പറഞ്ഞില്ല , അവനു ആകെ കൂടി അറിയാവുന്നത് ഒരു പാടായിരുന്നത്രേ , പിന്നെ അവ്യക്തമായി അവന്‍ പുലംബികൊണ്ടിരുന്നത് അന്നാട്ടുകാര്‍ക്ക്‌ ആര്‍കും മനസ്സിലായില്ല, പിന്നെ ഞങ്ങളുടെ നാട്ടില്‍ തുണിയും കൊണ്ട് കച്ചവടത്തിന് വന്നിരുന്ന ചെട്ടിയാര് പറഞ്ഞതാനത്രേ ഞാന്‍ പറയുന്നത് ഗുജറാത്തി ഭാഷ ആണെന്ന്.എന്തോ വലിയ കടലും തിരമാലകളും വരുന്നു എന്നോ മറ്റോ ഞാന്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ടായിരുന്നു. എനിക്ക് ഭ്രാന്തുണ്ടോ എന്നൊരു സംശയം ഉണ്ടെന്നും ചെട്ടിയാര്‍ സൂചിപ്പിച്ചു. പിന്നെ കുറെ കാലം ചികിത്സകള്‍ ആയിരുന്നു , പക്ഷെ ഒന്നും ഞാന്‍ അറിഞ്ഞില്ല. എനിക്ക് എന്റെ ഓര്‍മകളില്‍ പോലും ഒരു മലയാളിയല്ലാത്ത സഗീറിനെ അറിയില്ല. ഉമ്മ എന്നെ വിളിച്ചത് സഗീര്‍ എന്നാണ്.ഞാന്‍ ബോധത്തോടെ ആദ്യം സംസാരിച്ചത് മലയാളം ആണ്. എനിക്ക് വേറെ ഒരു ഭാഷ അറിയില്ല, പിന്നെ ഈ പാട്ട് ഉമ്മ എന്നെ പഠിപ്പിച്ചു. അതിലെ ഓരോ വരികള്‍ എന്നെ ചൊല്ലി കേള്പിക്കുംബോളും ഉമ്മ കരയുമായിരുന്നു, ഞാന്‍ കരുതിയത്‌ വരികളുടെ അര്‍ഥം അറിഞ്ഞാണ് ഉമ്മ കരഞ്ഞത് എന്നായിരുന്നു, പക്ഷെ ഉമ്മ പറഞ്ഞു അത് ഞാന്‍ ഉമ്മാക്ക് പഠിപ്പിച്ച പാട്ടായിരുന്നു എന്ന്, ഓര്‍മ്മകള്‍ താളം തെറ്റിയാ സമയത്ത് ഞാന്‍ രാവും പകലും ഈ പാട്ട് പാടുമായിരുന്നത്രേ.
 
"നിന്റെ ഉമ്മ ഇപ്പോള്‍ എവിടെ? ഇങ്ങോട്ട് കൊണ്ട് വന്നു കൂടെ ?"
" ഉമ്മ പോയി, ഉമ്മ ഇല്ലാതെ ആ വീട്ടില്‍ പിന്നെ എനിക്ക് വയ്യായിരുന്നു "
പുഴയോരത്ത്  മണലില്‍ ഒരു വശം ചെരിഞ്ഞിരുന്ന അവന്റെ കണ്ണുകളില്‍ തലം കെട്ടി നിന്ന കണ്ണുനീര്‍ നിലാചീളുകള്‍ തട്ടി വല്ലാതെ തിളങ്ങി.

" മേനോന്‍ ചേട്ടാ ഞാന്‍ ഇവിടം വിട്ടു പോവാന്‍ തീരുമാനിച്ചു. മേനോന്‍ ചേട്ടന്‍ പോയതിനു ശേഷം പിന്നെയും അവര്‍ എന്റെ അടുത്ത് വന്നിരുന്നു, താങ്കളെ പോലെ ഒരു വലിയ മനുഷ്യന്‍ ഇവിടെ ഞാന്‍ കാരണം ഒറ്റപ്പെടരുത് , നാളെ കുട്ടികളെ സ്കൂളില്‍ വിടാന്‍ പരമു വരും വള്ളം ഇനി അവന്‍ തുഴയും എന്ന് അവര്‍ പറഞ്ഞു, കണ്ണനും , മനുവും, കബീറും, ലക്ഷ്മിക്കുട്ടിയും എല്ലാം ...ഇനി എനിക്ക് കുറച്ചു ഓര്‍മ്മകള്‍ മാത്രമാവും, അവരുംമായി ഈ വള്ളത്തില്‍ അക്കരെ പോവാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവര് തരുന്ന
ചില്ലറ പൈസ ഞാന്‍ അവര്‍ക്ക് തന്നെ കൊടുത്തിരുന്നു , വീട്ടില്‍ പറയാതെ മിഠായി വാങ്ങിക്കാന്‍ പറയും, അപ്പോള്‍ അവരില്‍ ഉണ്ടാവുന്ന സന്തോഷം
അതെനിക്ക് വിലപ്പെട്ടതായിരുന്നു..എല്ലാവരെയും ഞാന്‍ എന്നും ഓര്‍ക്കും...താങ്കളെ ഞാന്‍ ഒരിക്കലും മറക്കില്ലാ..ലക്ഷ്മിക്കുട്ടി പഠിച്ചു വലിയ ആളാവുമ്പോള്‍ ചേട്ടന്‍ അവളോട്‌ പറയണം ഒരു  "ഭ്രാന്തന്‍ ഗുജറാത്തി" പണ്ട് കുറെ മിഠായി വാങ്ങിച്ചു തന്നിട്ടുണ്ട് എന്ന്. "

" ഇനി എങ്ങോട്ടാ തിരിച്ചു നാടിലേക്ക് തന്നെയാണോ ?

" അറിയില്ല "

" ഞാന്‍ സംസാരിക്കാം ഇവിടുത്തുകാരോട് , നിനക്ക് പോവാതിരുന്നുകൂടെ?

" ആഗ്രഹാമുണ്ടായിട്ടല്ല, പക്ഷെ പോവണം, നാളെ രാവിലെ കുമാര്‍ ബസ്സ്‌ വന്നാല്‍ അതില്‍ ഞാന്‍ തിരിച്ചു പോവും, ഉമ്മയുംമായി ഒരു വട്ടം എര്‍വാടിയില്‍ പോയത് ഓര്‍ക്കുന്നു, അവിടെ ഒന്ന് പോവണം, കാലം എന്നെ ഒരിക്കല്‍ അവിടെ എത്തിച്ചതാണ് അനാഥനായി, പിന്നീടു അവിടെ നിന്ന് എനിക്ക് ഒരു ഉമ്മയെ കിട്ടി, വീണ്ടും അനാഥനായി ആ മണ്ണില്‍ തന്നെ...  "

" നിനക്ക് എത്ര വയസ്സായി? " അവന്റെ സംസാരം കേട്ടാല്‍ ഒരുപാട് പക്വതയുള്ള ആളുകള്‍ സംസാരിക്കുന്ന പോലെ തോന്നും, അതുകൊണ്ടാണ് ആ നേരത്ത് അങ്ങിനെ ഒരു ചോദ്യം.

" എന്റെ ഉമ്മ പറഞ്ഞുള്ള കഥകളെല്ലാം അനുസരിച്ച് ഇരുപതു വയസ്സെങ്കിലും കാണും"

അന്ന് രാത്രിയില്‍ അവനോടു യാത്ര പറഞ്ഞു തിരിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടായി.ഒരു പാവത്തിനെ ഇല്ലാത്ത വിശ്വാസത്തിന്റെ പേരില്‍ നാട് കടത്തപ്പെടുമ്പോള്‍ നിസ്സഹായനായി നില്‍കേണ്ടി വന്നതില്‍ മനസ്സ് വല്ലാതെ വേദനിച്ചു. വീട്ടില്‍ വന്നു ലക്ഷ്മിക്കുട്ടിയോടു സഗീര്‍ പോവുന്ന കാര്യം പറഞ്ഞപ്പോള്‍ അവള്‍ക്കും വിഷമമായി.
****************
പിറ്റേന്ന് ലക്ഷ്മിക്കുട്ടിയെയും കൊണ്ട് പുഴക്കരയിലേക്ക് പോവുമ്പോള്‍ ഇനി അവിടെ സഗീര്‍ ഉണ്ടാവില്ലല്ലോ എന്ന ചിന്ത മനസ്സിനെ അലോരസപ്പെടുത്തിക്കൊണ്ടിരുന്നു. കവലയില്‍ അവന്‍ ഇരിക്കുന്നുണ്ടായിരുന്നു. നേരെ അവന്റെ അടുത്ത് ചെന്നു, ഇന്നലെ ഒരുപാട് വൈകിയാണ് ഉറങ്ങിയത് ഉണര്‍ന്നപ്പോള്‍ ബസ്സ്‌ പോയ്കഴിഞ്ഞിരുന്നു എന്ന് അവന്‍ പറഞ്ഞു. പിന്നെ അവന്‍ അവന്റെ കയ്യില്‍ ഉണ്ടായിരുന്ന നാണയ തുട്ടുകള്‍ മോള്‍ക് നല്‍കി.ഇന്ന് കൂടെ മറ്റു കൂടുകാര്കൊപ്പം നിങ്ങള്‍ മിട്ടായി വാങ്ങിക്കണം  എന്ന് പറഞ്ഞു. അവള്‍ എന്നെ നോക്കി ഞാന്‍ വാങ്ങിച്ചോളൂ എന്ന് പറഞ്ഞു. എന്റെ കൈ പിടിച്ചു മുന്നോട്ടു നടക്കുമ്പോളും അവള്‍ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. കുട്ടികളുടെ മനസ്സ് ശുദ്ധമാണ്.പുഴക്കരയില്‍ പരമു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്താണ് വൈകിയതെന്നു ചോതിച്ചു അയാള്‍. സമയം എട്ടുമണി ആവുന്നതെയുള്ളൂ. ഒന്‍പതു മണിക്കാണ് സ്കൂള്‍ തുടങ്ങുന്നത്.പക്ഷെ അതൊന്നും അയാള്‍ക് അറിയേണ്ട കാര്യമില്ല എന്ന് തോന്നി. ഇത് കഴിഞ്ഞു അയാള്‍ക്  വേറെ എന്തൊക്കെയോ പണികള്‍ ഉണ്ടെന്നു തോന്നും തിരക്ക് കണ്ടാല്‍. മഴ ചെറുതായി തുടങ്ങിയിരിക്കുന്നു. എല്ലാവരോടും കുട നിവര്‍ത്തി ഇരുന്നോള്ളന്‍ പറഞ്ഞു, ചെറിയ ഒരു കാറ്റും, കുട്ടികളെ കൊണ്ട് വന്ന ആരോ പറയുന്നത് കേട്ടു. " ആ മുടിഞ്ഞവന്‍ ഗ്രാമം വിട്ടതും, നല്ലൊരു മാറ്റം ഉണ്ടായിരിക്കുന്നു, ,മനസ്സും ശരീരവും ഒരു പോലെ കുളിര്‍ക്കുന്നു ഈ തണുത്ത കാറ്റില്‍." അമര്‍ഷം  തോന്നി  കേട്ടപ്പോള്‍  എങ്കിലും  മിണ്ടാതിരുന്നു, ആരെയും  കുറ്റം പറയാന്‍ പറ്റില്ല. എല്ലാവരും പഴയ ചിന്തഗതിക്കാരാണ്.പരമു പതുക്കെ കുട്ടികളെയും കൊണ്ട് നീങ്ങി. ഞാന്‍ തിരിച്ചു നടന്നു. ഇനി ഉച്ചവരെ സഗീര്‍ കവലയില്‍ ഉണ്ടാവും ബസ്സ്‌ വരുന്നത് വരെ അവനുമായി സംസാരിക്കണം.ഇനി അവനെ തടയേണ്ട, കാരണം അത്രമാത്രം നാടുകാര്‍ അവനെ വെറുക്കുന്നു.
********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ