തിങ്കളാഴ്‌ച, ജൂലൈ 16, 2012

( പ്രവാസിയുടെ അവധിക്കാലം 02 )

കാറ്റ് തിരിച്ചു വീശുമ്പോള്‍ ( പ്രവാസിയുടെ അവധിക്കാലം 02 )



" ഡാ പന്ന കഴുവേരീടെ മോനെ ....ഇനിയെങ്ങാനം ആ പെണ്ണിനേയും കുട്ടിയേയും ഉപദ്രവിച്ചാല്‍ ....പിന്നെ നീ നിന്റെ രണ്ടു കാലില്‍ നടക്കില്ല " ഹസ്സന്‍ അയാളെ ഒന്ന് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.
"എന്തോന്നിനാട നീ ഇങ്ങനെ തുറിച്ചു നോക്കുന്നത് ?സാറിന്‍റെ തല്ല്‌ കുറെ കൊണ്ടിട്ടും നീ പഠിച്ചില്ലേ "
ഹസ്സന്‍ അയാളില്‍ നിന്നും നോട്ടം പിന്‍വലിച്ചു .നാളെമുതല്‍ ജയില്‍ വാസം ഇല്ല .അഞ്ചു വര്‍ഷമായി മനസ്സില്‍ കൊണ്ട് നടക്കുന്ന തീ അണക്കാന്‍ സമയമായി .ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷം ഉള്ളില്‍ കിടന്നു. ഇനി ആ തെറ്റ് ചെയ്ത് കാണിക്കണം.എന്നിട്ട് സന്തോഷത്തോടെ ഇവിടേക്ക് തിരിച്ചു വരണം.
*************************
"ശ്യാമേട്ടാ ഇക്കാക്ക വരോ ?"
"പിന്നില്ലാതെ , ഹുസൈന് സംശയം ഉണ്ടോ ?"
" അല്ലാ ,,,,ഇത്രയും ഒക്കെ ആയ നിലക്ക് ..."
"അവന്‍ വരും ,,നീ നോക്കിക്കോ , വിഷമം ഉണ്ടാവും ഇങ്ങനെയെല്ലാം ആയതില്‍, ഞാന്‍ ഇറങ്ങാം ഇനി സമയം കളയുന്നില്ല ..."
*************************
" ഞാന്‍ ഇവിടെ ഇറങ്ങാം ,,,"
"ഇവിടെ ഇറങ്ങി എങ്ങോട്ടാ പോവുന്നത് ? "
"അങ്ങിനെ ഒരു ലക്‌ഷ്യം ഒന്നും ഇല്ല .."
"ഒരു ലക്‌ഷ്യം വേണ്ടേ ഹസ്സന്‍ ? "
"എന്റെ പേര് ..? "
"എന്താ ഹസ്സന്‍ എന്നല്ലേ? "
" അതെ , എങ്ങിനെ അറിയാം ? "
" നിനക്കെന്നെ ഓര്‍മയില്ല , പക്ഷെ നിന്നെ എനിക്ക് നന്നായി അറിയാം , നീ എന്താ കരുതിയത് ? ഞാന്‍ നിന്നെ കൊണ്ട് വരാന്‍ തന്നെയാണ് വന്നത് ,അവിടെ വെച്ചു ഞാന്‍ നുണ പറഞ്ഞതാണ്,, വീട്ടില്‍ നിന്റെ ഉമ്മയും അനിയനും കാത്തിരിക്കുന്നുണ്ട് "
"ഇല്ല ഞാന്‍ ഇല്ല ...നീ ആരാ ? "
" ഞാന്‍ ശ്യാം ,നിന്റെ ഉപ്പയുടെ കൂടെ ഗള്‍ഫില്‍ ഉണ്ടായിരുന്നു .."
" ഹാ അറിയാം ..കുന്നംകുളത്തുള്ള ,,,? "
"അതെ ...എന്താണ് നിനക്ക് പറ്റിയത് ? ഞാന്‍ നിന്നെ കുറ്റപ്പെടുത്തുന്നില്ല എന്നാലും ..ജബ്ബാര്‍ക്കയെ ഒന്ന് കാണാന്‍പോലും നീ വന്നില്ലല്ലോ ,എന്തൊക്കെ ആയാലും മരിച്ചത് നിന്റെ ഉപ്പയല്ലേ ? "
" തെറ്റ് ..എല്ലാം തെറ്റായിരുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് വൈകിപ്പോയിരുന്നു .എന്റെ ഉപ്പയുടെ മുഖം അവസാനമായി ഒന്ന് കാണാന്‍ പോലും എനിക്ക് പറ്റിയില്ല , പോവാന്‍ ഒരുങ്ങിയതായിരുന്നു പക്ഷെ അവള്‍ ...എന്‍റെ ഭാര്യ ...അവള്‍ എന്‍റെ മനസ്സില്‍ വിഷം കുത്തി വെച്ചു . ഞാന്‍ എന്‍റെ ഉപ്പയെ അവസാനമായി ഒന്നു വന്നു കണ്ടില്ല ,
" നീ വീട് വിട്ടു വന്നതിന് ശേഷം ഒരു വട്ടം എങ്കിലും അവരെ പറ്റി ഓര്‍ത്തോ ?, എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ് ? "
" തെറ്റ് ചെയ്തത് ഞാനല്ലേ ?....എന്റെ ഭാര്യയെ കണ്ണടച്ചു വിശ്വസിച്ചു ...അന്നൊരു രാത്രിയില്‍ സേലത്തേക്ക് ബിസ്നെസ്സ് ആവശ്യത്തിന് വേണ്ടി പുറപ്പെട്ട എന്നെ ഉപ്പ ഫോണില്‍ വിളിച്ചു.പെട്ടെന്ന് വരാന്‍ പറഞ്ഞു.വീട്ടില്‍ വന്ന ഞാന്‍ കണ്ടത് ഉമ്മയുടെ മടിയില്‍ തല വെച്ചു കിടക്കുന്ന ഹുസൈനെയാണ് , അവന്‍റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നു . അവള്‍ സോഫയില്‍ ഇരുന്നു കരയുന്നു.ഞാന്‍ അവളോടാണ് കാര്യം തിരക്കിയത്.അനിയന് ഒരു കല്യാണം കഴിപ്പിച്ചു കൊടുക്ക്‌,ഇല്ലെങ്കില്‍ എന്നെ എന്റെ വീട്ടില്‍
കൊണ്ട് വിടണം,ഇത്രയും അവള്‍ പറഞ്ഞപ്പോഴേക്കും ബാക്കി എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു.ഉമ്മയുടെ മടിയില്‍ നിന്നും ഞാന്‍ അവനെ വലിച്ചിഴച്ചു
മുറ്റത്തെക്കിട്ടു ,ഉമ്മയും ഉപ്പയും എന്നെ തടയുന്നുണ്ടായിരുന്നു."ഇക്കാ...ഞാന്‍ അല്ല ,,സ്ടുടിയോയിലെ ഹാഷിം ആണ് " എന്ന് അവന്‍ ഉറക്കെ കരഞ്ഞു പറയുന്നുണ്ടായിരുന്നു.ഞാന്‍ കേട്ടില്ല......"
....അന്ന് വീട് വിട്ടു ഇറങ്ങിയതാണ്."
"പിന്നെ എന്തുണ്ടായി നീ എങ്ങിനെ ജയിലില്‍ ? "
"എന്‍റെ ഉപ്പയുടെയും ഉമ്മയുടെയും ശാപം, എന്‍റെ അനിയന്‍റെ കണ്ണുനീര്‍ ,എല്ലാത്തിനും ചേര്‍ത്തു ദൈവം കരുതി വെച്ചത് ഈ ജയില്‍ വാസം"
" ഇപ്പോള്‍ നീ പറഞ്ഞത് നിന്‍റെ മനസ്സാക്ഷിയുടെ കുമ്പസാരം ..അതിലേക്കു നയിച്ച സാഹചര്യം ? "
"ബിസ്നെസ്സ് ആവശ്യങ്ങളുമായി ഞാന്‍ സേലത്ത് ഇടയ്ക്കിടയ്ക്ക് പോവാറുണ്ട് ,,,ഒരു യാത്രയില്‍ ഇടയ്ക്കു വെച്ച് ചില ഡോകുമെന്റ്സ്
എടുക്കാന്‍ ഞാന്‍ തിരിച്ചു വരുകയുണ്ടായി, രാത്രി പതിനൊന്നു മണി ആയിരുന്നു,വീട്ടില്‍ ലൈറ്റ് ഒന്നും കണ്ടില്ല , അവളും മോനും ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി കയ്യിലുണ്ടായിരുന്ന സ്പെയെര്‍ കീ എടുത്തു ഞാന്‍ വാതില്‍ തുറന്നു, ബെട്രൂമില്‍ നിന്നും സംസാരം കേട്ട് ഞാന്‍ വാതിലില്‍ മുട്ടി, അവള്‍ വാതില്‍ തുറന്നതും ശക്തിയായ ഒരു പ്രഹരം എന്‍റെ നെറ്റിയില്‍, ഒരു മിന്നായം പോലെ മുന്നിലൂടെ കടന്നു പോയ ആളെ കണ്ട ഞാന്‍ തകര്‍ന്നു പോയി,സ്റ്റുഡിയോ ഹാഷിം, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ അനിയന്‍ പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് ബോധ്യമായി, എന്‍റെ സകല നിയന്ത്രണങ്ങളും കൈ വിട്ടു പോയി , കയ്യില്‍ കിട്ടിയതെല്ലാം എടുത്തു ഞാന്‍ അവളെ അടിച്ചു,അവളുടെ ഉറക്കെയുള്ള നിലവിളികളില്‍ ആളുകള്‍ ഓടിക്കൂടി, ആളുകളുടെ ഇടയില്‍ ഒരു സംശയ രോഗിയായ ഭര്‍ത്താവായി എന്നെ അവള്‍ നാറ്റിച്ചു , പണക്കാരനും നാറിയ രാഷ്ട്രീയക്കാരനും ആയ അവളുടെ ബാപ്പ കൊലപാതക ശ്രമത്തിനു എന്നെ അകത്താക്കാന്‍ എല്ലാ കളികളും കളിച്ചു , ഞാന്‍ ഏകനായിരുന്നു, എല്ലാം ഏറ്റു ,കാലം എനിക്കായി കാത്തു വെച്ച വിധി എന്ന് കരുതി.എന്‍റെ ഉപ്പയുടെ വിയര്‍പ്പിന്റെ മണമുള്ള
പൈസ കൊണ്ട് ഞാന്‍ പണിത വീട്ടില്‍ ഇപ്പോള്‍ അവളും അവനും,ഞാന്‍ അവരെ കൊല്ലും എന്നിട്ട് ജയിലിലേക്ക് തന്നെ തിരിച്ചു വരും , ഇപ്പോള്‍ അത് മാത്രമാണ് എന്‍റെ ലക്‌ഷ്യം ..."
"അതോടെ നിന്‍റെ കാര്യങ്ങള്‍ എല്ലാം തീരും, പക്ഷെ നിന്‍റെ മോന്‍ അവന്‍ പിന്നെ എങ്ങിനെ ജീവിക്കണം ? "
" എന്‍റെ മോന്‍ അവനും അവളുടെ കൂടെയാണോ ? "
" ഏതു അവള്‍ ? ഞാന്‍ എല്ലാം അന്നെഷിച്ചു , നീ ജയിലില്‍ പോയി ഒരാഴ്ച കഴിയും മുന്‍പേ അവനെ ഒരു യത്തീംഖാനയില്‍ ഒഴിവാക്കി അവള്‍...ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അവന്‍
യതീമായി വളരുന്നത്‌ കാണാന്‍ വയ്യാത്ത രണ്ടു പേര്‍ ഇപ്പോഴും ഈ ഭൂമിയില്‍ ഉണ്ട്,ഒരുപാട് വൈകിയാണ് ഞങ്ങള്‍ എല്ലാം അറിഞ്ഞത്.
ഒരുമാസം മുന്‍പ്, എന്റെയും നിന്‍റെ ഉപ്പയുടെയും കൂടെ ഷാര്‍ജയില്‍ ഉണ്ടായിരുന്ന ഒരു ലിജീഷ് , ആള് പോലീസില്‍ ആണ്,ലോങ്ങ്‌ ലീവ്
എടുത്തു ഷാര്‍ജയില്‍ കുറെ കാലം ഉണ്ടായിരുന്നു, വളരെ യാദ്രിശ്ചികം ആയി ആളെ മൂന്നു നാല് മാസം മുന്‍പ് ദുബായില്‍ വെച്ചു കണ്ടു,നിന്‍റെ കാര്യങ്ങള്‍ അവനാണ് എന്റടുത്ത് പറഞ്ഞത്‌ ,
നിന്‍റെ കാര്യങ്ങള്‍ എല്ലാം നടക്കുന്ന സമയത്ത് അവന്‍ കൊച്ചിയില്‍ ആയിരുന്നു....നിന്‍റെ ഉപ്പയുടെ മരണ ശേഷം ഞാന്‍ നിന്നെ ഒരുപാട് തിരക്കി ,
ഒരിക്കലും നീ കൊച്ചിയില്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ല.ലിജീഷ് എല്ലാം പറഞ്ഞപ്പോള്‍ പിന്നെ എനിക്ക് നാട്ടില്‍ വരാതെ പറ്റില്ല എന്നായി,
ഞാന്‍ ആദ്യം കൊച്ചിയില്‍ ചെന്ന് നിന്‍റെ ഭാര്യയെ കണ്ടു,നിന്നെ പറ്റി കേട്ടാല്‍ അറക്കുന്ന കുറെ കാര്യങ്ങള്‍ അവള്‍ പറഞ്ഞു,ഞാന്‍ മോനെ പറ്റി
ചോതിച്ചു , അവനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ചു എന്നവള്‍ പറഞ്ഞു,പിന്നെ ലിജീഷിന്റെ സഹായത്തോടെ കേസ് ഫയലുകളും മറ്റും സ്റെഷനില്‍ നിന്നും ഒപ്പിച്ചു യതീം ഖാനയില്‍ പോയി എല്ലാ കാര്യങ്ങളും ഓക്കേ ആക്കി.പിന്നെ ഉമ്മയെയും കൂട്ടി മോനെ വീട്ടിലേക്കു കൊണ്ട് പോയി.
ഇപ്പോള്‍ ഇനി നിന്‍റെ മുന്നില്‍ രണ്ടു വഴികള്‍ ഉണ്ട് , ഒന്ന് പ്രതികാരത്തിന്റെ അര്‍ത്ഥമില്ലാത്ത വഴി.മറ്റൊന്ന് പശ്ചാത്താപത്തിന്റെ സുഖമുള്ള ഒരു നേര്‍ വഴി.അവിടെ സ്നേഹമുണ്ട് , സാന്ത്വനമുണ്ട് , സന്തോഷമുണ്ട്.ഉപ്പയെ കാത്തിരിക്കുന്ന ഒരു മോനുണ്ട്, മകനെ കാത്തിരിക്കുന്ന ഉമ്മയുണ്ട് , തന്‍റെ നിരപരാതിത്വം മനസ്സിലാക്കി തന്നെ തേടി വരുന്ന ഇക്കയെ കാത്തു ഒരു അനിയന്‍ ഉണ്ട് .....തീരുമാനം നിന്റെയാണ് .അവിടെ റോഡ്‌
രണ്ടായി പിരിയുന്നു,നേരെ പോവുകയാണ് എങ്കില്‍ ഞാന്‍ പറഞ്ഞ ആ സുഖമുള്ള വഴിയാണ്,അങ്ങോട്ടാണ് എങ്കില്‍ നമുക്കൊരുമിച്ചു പോവാം,ഈ
പാവം പ്രവാസിയുടെ അവധിക്കാലത്തിനു എന്നും ഓര്‍ത്തുവെക്കാന്‍ ഒരു നല്ല നിമിഷം ....അതല്ല പ്രതികാരമാണ് മനസ്സില്‍ എങ്കില്‍ കാര്‍ ഞാന്‍ അവിടെ നിര്‍ത്തും.നിനക്ക് പഴയ പോലെ നിന്‍റെ വഴിക്ക് പോവാം.വീട്ടിലുള്ളവരെ
ഞാന്‍ പറഞ്ഞു മനസ്സിലാക്കാം ."
" നേരെ പോവാം ....എന്‍റെ വീട്ടിലേക്കല്ല പുളിക്കല്‍ മസ്ജിദിലെ ഖബര്‍സ്ഥാനിലേക്ക് , എന്‍റെ ഉപ്പയുടെ കാല്‍ക്കല്‍ വീണു എനിക്ക് മാപ്പ് പറയണം "
ആ കാര്‍ അതിവേഗം നീങ്ങിക്കൊണ്ടിരുന്നു ....ഒരുപാട് പ്രതീക്ഷകളുമായി അതില്‍ ഹസ്സനും ശ്യാമും.അറിയില്ല കാലം ഇനിയും അവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്താണെന്ന്.എങ്കിലും സന്തോഷം മാത്രമാവട്ടെ എന്ന് ഒരു പ്രാര്‍ത്ഥന
അവര്‍ക്ക് വേണ്ടി ...നമുക്ക് അതിനല്ലേ പറ്റൂ.
*******************

5 അഭിപ്രായങ്ങൾ:

  1. ആ ഭാര്യയെ കൊല്ലുകയായിരുന്നു വേണ്ടിയിരുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്ന് പ്രതികാരത്തിന്റെ അര്‍ത്ഥമില്ലാത്ത വഴി.മറ്റൊന്ന് പശ്ചാത്താപത്തിന്റെ സുഖമുള്ള ഒരു നേര്‍ വഴി.

      ഇനി അയാള്‍ അവള്‍ക്കു മുന്നില്‍ ജീവിച്ചു കാണിച്ചു കൊടുക്കട്ടെ .

      ഇല്ലാതാക്കൂ